കോഴിക്കോട്: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന പരാതിയുമായി അധികൃതര്‍. ആകെ ചികിത്സയിൽ കഴിയുന്ന 463 പേര്‍ക്ക് നാല് സുരക്ഷാ ജീവനക്കാരാണ് നിലവിലുള്ളത്. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസര്‍ക്ക് സൂപ്രണ്ട് കത്ത് നൽകി.
യൂണിഫോം വലിച്ചെറിഞ്ഞും കത്തിച്ചും വിദ്യാര്‍ഥികള്‍; കാരക്കോണം സ്കൂളിൽ ഇന്നും പ്രതിഷേധം
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ആകെയുള്ള 12 വാര്‍ഡുകളിൽ 463 പേരാണ് ചികിത്സയിലുള്ളത്. ചട്ടപ്രകാരം ഓരോ വാര്‍ഡിലും ഒരു സുരക്ഷാ ജീവനക്കാരൻ വേണം. എന്നാൽ നിലവിൽ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണു കുതിരവട്ടത്തുള്ളത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ 20 സുരക്ഷാ ജീവനക്കാരുടെ സേവനമെങ്കിലും കേന്ദ്രത്തിന് ആവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസര്‍ക്ക് സൂപ്രണ്ട് ഡോ കെ സി രമേശൻ കത്ത് നൽകി.
അതേസമയം ആകെയുള്ള നാല് ജീവനക്കാര്‍ ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ഇവരുടെ ശമ്പളം മുടങ്ങിയ സാഹചര്യമാണ് നിലനിൽക്കുന്നത്. സാങ്കേത പ്രശ്നങ്ങളാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.


0 Comments